Wednesday, August 17, 2011

ഒലിവ് മരത്തിന്‍റെ ദുഃഖം..

(സമര്‍പ്പണം..സുമയ്യക്ക്)
{അടുത്ത ഫ്ലാറ്റിലെ പാകിസ്ഥാന്‍ സ്വദേശിനിയായ എന്‍റെ പ്രിയ മിത്രം സുമയ്യ വിവിധ ചാനലുകളിലെ വാര്‍ത്തകള്‍ മാറി മാറി കാണുന്ന എന്നെ കണക്കിന് കളിയാക്കുക പതിവ്...അവള്‍ എനിക്കിട്ട പേര് തന്നെ "ദില്‍ സമാചാര്‍".എന്നാണ്.എപ്പോഴും  സൌന്ദര്യ സംരക്ഷണവും..ടി.വി .പരമ്പരയും ,ഭക്ഷണ വിചാരവും ആയി ജീവിക്കുന്ന അവള്‍ ആകേ കണ്ട വാര്‍ത്ത‍ ഇന്ത്യയില്‍ ഒരു വയോവൃദ്ധനെ ജയിലില്‍ അടച്ചു എന്നതാണ്.(അന്നാ ഹസാരെ )കൂടെ അവള്‍ കളിയാക്കി ഇന്ത്യ ഇപ്പോളും പട്ടിണി രാജ്യമാ അല്ലെ?കുറെ ദിവസമായി ആ കിഴവന്‍ ഒന്നും കഴിച്ചിട്ടില്ലാന്നു കേട്ട്...!!!))
(ഒന്നും പറയാന്‍ കഴിയാതെ തരിച്ചിരുന്നു പോയി... !ചരിത്രമോ ....പൌര ധര്‍മമോ എന്തെന്നറിയാത്ത എന്‍റെ പാവം കൂട്ടുകാരിയോട് ഞാന്‍ എന്ത് പറയാന്‍ ഇങ്ങനെയല്ലാതെ...!!!}

ഒരു കഥ മനസ്സില്‍ തോന്നി....അതിങ്ങനെ..>>


 അതിര്‍ത്തിക്കപ്പുറത്തെ കമ്പി വേലിക്കരികില്‍ നിന്ന് പച്ചമരം ഒലിവ് മരത്തോടു ചോദിച്ചു...  "നിന്‍റെ നാടിപ്പോള്‍  ആത്മഹത്യാ മുനമ്പില്‍ ആണല്ലോ..?.വേനല്‍ ഉരുകുമ്പോള്‍ നീ പണ്ട് സഹനസമരത്തില്‍ മരിച്ച ആ   അപ്പൂപ്പന്റെ ചര്‍ക്കയും..ഖാദിയും,റൊട്ടിക്കും  എണ്ണക്കും വേണ്ടി  വില്‍ക്കേണ്ടി വരും. മാനം കരയുമ്പോള്‍..അന്ന് ആ കടപ്പുറത്ത് നെഞ്ചിലിട്ടു നീറ്റിയ ഉപ്പു തിന്നു നീ വെള്ളം കുടിക്കും..  മഞ്ഞു വരുമ്പോള്‍ നീ നിന്നെ തന്നെ...."
"അരുത്...നിര്‍ത്തു നിന്‍റെ അധികപ്രസംഗം......അധ്വാനികളായ എന്‍റെ പൂര്‍വികര്‍ മരിച്ചു വളമായ ആ കറുത്ത വളകൂറുള്ള എന്‍റെ  മണ്ണിലേക്ക് ഞാന്‍ ആണ്ടിറങ്ങും...ആ വിശാലമായ ഇരുണ്ട മണ്ണില്‍ വിത്തെറിഞ്ഞു ഫലമിരുക്കുന്നതിന്."

വിത്തോ..???
പച്ചമരം പരിഹസിച്ചു...നിന്‍റെ നാടിന്‍റെ ഹരിതസമര്‍ദ്ധി യില്‍ നിന്നും..ഗോതമ്പും ചെമ്പാവും ആ വെളുത്തകുട്ടികള്‍ ചവിട്ടി മെതിച്ചില്ലേ? പകരം വന്നതോ..?
വിഷം വളമായും..കീടനാശിനിയായും..നിന്‍റെ മണ്ണിന്‍റെ കന്യകാത്വം കുടഞ്ഞെറിഞ്ഞ്‌...കോലം കെടുത്തിയ അധിനിവേശത്തിന്റെ  വളത്തിനും..കീടനാശിനിക്കും.. 
 വളരാനുള്ള വിത്തുകള്‍.!!! 

"ഇല്ലേയില്ല...
ആഗോള പോലീസ് നയവും...ആമയുടെ സാമ്പത്തിക ചലനവും ഉള്ള ആ വിത്തുകള്‍ കാലാഹരണപെട്ടു  പോയി...ഇനി ഈ മണ്ണില്‍ അവ മുളക്കില്ല...
സുഹൃത്തേ ...എന്‍റെ വേരിറക്കത്തിനും നിന്‍റെ വിട്ടുപോയ വാക്കുകള്‍ക്കുമിടയിലെ ഓരോ നിമിഷത്തിലും...ജീവിതം കൊണ്ട് ചരിത്രവും..സംസ്കാരവും സ്രെഷ്ട്ടിച്ച ഞങ്ങളുടെ പാരമ്പര്യത്തെ കുറിച്ച് അറിയാത്ത നിന്നോടുള്ള സഹതാപം മാത്രം...
മുഖത്ത് ഒരു അടി കൊണ്ടതിനു ശേഷവും അതൊരു അടി ആയിരുന്നു എന്ന് തിരിച്ചറിയാത്ത ...(നിന്നെക്കൊണ്ട്   തീവ്രവാദം വിതപ്പിച്ച്....ആയുധങ്ങള്‍ക്ക് കമ്പോളം കണ്ടെത്തി..തീവ്രവാദം കൊയ്യിപ്പിക്കുന്നവരെ തിരിച്ചറിയാത്ത) നിന്നോടെനിക്ക് പുച്ഛം മാത്രം.ഇനിയും മൂടുപടം മാറ്റി പുറത്തു വരാത്ത നീ വെറും ആധുനിക കണ്സുമര്‍ കള്‍ട്ട് മാത്രം.നീ നിന്‍റെ റോക്കും,ഫെയര്‍ & ലൌലി പ്രണയവും...വണ്‍ഡേ മാച്ചും..കണ്ണീര്‍ പരമ്പരകളും തുടരുക."

ഞാനോ..."പുലരിയില്‍ പ്രതീക്ഷയുടെ പൊന്‍ വെളിച്ചവുമായി ഉദിച്ച് ഉണരുന്ന ആ സൂര്യ തേജസിനായി തപസിരിക്കട്ടെ... മധ്യാഹ്നത്തില്‍ ഹൃദയത്തിന്‍റെ നേര്‍ക്ക്‌ ആരോ എയ്ത കടുത്ത വേനലില്‍ ഉണര്‍ന്നു കത്തിയ പെരുവഴിയിലെ തണല്‍ മരമായി ..ഓരോ യുദ്ധത്തിലും...പ്രതിഷേധത്തിന്റെ ഓരോരോ ഇലകള്‍ പൊഴിക്കട്ടെ ... സായന്തനങ്ങളില്‍ കുളിച്ച് ഈറനോടെ,ചിറകു തളരുന്ന ഇണ പ്രാവുകള്‍ക്കായി  സ്വപ്നക്കൂടൊരുക്കി ..സമാധാനത്തിന്‍റെ സന്ദേശവുമായി ...
പറക്കാന്‍ ഒലിവിലയുടെ  പൊന്‍ വസന്തത്തിന്‍ ഇതളുകള്‍ വിരിയിക്കട്ടെ ".    

1 comment:

സീത* said...

ആഹാ..ഓരോ വരിയും വായിച്ചത് കോരിത്തരിപ്പോടെ...ഭാരതം എന്റെ നാട്...വെള്ളപ്പരിഷകൾ ആവോളം ചൂഷണം ചെയ്തിട്ടും അക്ഷയപാത്രം പോലെ നിലകൊള്ളുന്ന ഭാരതത്തിന്റെ മൂല്യം...ഒരു ഭാരതീയയായതിൽ അഭിമാനിക്കുന്നു ഞാൻ..ആശംസകൾ പ്രാവേ